കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ മലയോരങ്ങളിൽ കറുത്തപൊന്ന് വിളയിക്കുകയാണ് കൂമ്പാറയിലെ ജോസ് കിഴക്കരക്കാട്ടും കുളിരാമുട്ടിയിലെ ഏബ്രഹാം നാരംവേലിയും. ദ്രുതവാട്ടം പോലുള്ള രോഗബാധ പേടിച്ച് പലരും കുരുമുളകിനോട് വിടപറഞ്ഞപ്പോൾ വിപണിയിൽ നല്ലവില ലഭിക്കുന്ന കുരുമുളകിന്റെ പുതു ഇനങ്ങൾ പരീക്ഷിച്ച് വിജയംകൊയ്യുകയാണ് ഈ കർഷകർ...
കുരുമുളക് കർഷകരുടെ പേടിസ്വപ്നം ദ്രുതവാട്ടമായിരുന്നു. പച്ചപ്പിന്റെ നിബിഡ വനംതീർത്ത് തലഉയർത്തി നിന്ന കുരുമുളക് തോട്ടങ്ങൾ പെട്ടെന്ന് തൊട്ടാവാടിയെപ്പോലെ തലതാഴ്ത്തി പിന്നെ ഊർന്ന് വീഴുന്നത് വേദനയോടെ കണ്ടുനിന്നവരായിരുന്നു മലയോരത്തെ കർഷകർ. എന്നാൽ കൃത്യമായ പരിചരണവും നിരന്തരമായ ശ്രദ്ധയുമുണ്ടെങ്കിൽ ഏറെ ആദായവും ദീർഘ വരുമാനവും കുരുമുളക് കൃഷിയിൽനിന്ന് ലഭിക്കുമെന്ന് സാക്ഷ്യപ്പെടുത്തുകയാണ് കൂടരഞ്ഞി കൂമ്പാറയിലെ ജോസ് കിഴക്കരക്കാട്ടും കുളിരാമുട്ടിയിലെ ഏബ്രഹാം (കുഞ്ഞുമോൻ) നാരംവേലിയും. കറുത്തപൊന്നിന്റെ പ്രസക്തി അറിഞ്ഞ ഇവരുടെ ഹരിതകാന്തി നിറഞ്ഞ കുരുമുളക്തോട്ടം കൃഷിയുടെ അതിജീവനത്തിന്റെ മാതൃകയാണ്.
കുരുമുളക് കർഷകരുടെ പേടിസ്വപ്നം ദ്രുതവാട്ടമായിരുന്നു. പച്ചപ്പിന്റെ നിബിഡ വനംതീർത്ത് തലഉയർത്തി നിന്ന കുരുമുളക് തോട്ടങ്ങൾ പെട്ടെന്ന് തൊട്ടാവാടിയെപ്പോലെ തലതാഴ്ത്തി പിന്നെ ഊർന്ന് വീഴുന്നത് വേദനയോടെ കണ്ടുനിന്നവരായിരുന്നു മലയോരത്തെ കർഷകർ. എന്നാൽ കൃത്യമായ പരിചരണവും നിരന്തരമായ ശ്രദ്ധയുമുണ്ടെങ്കിൽ ഏറെ ആദായവും ദീർഘ വരുമാനവും കുരുമുളക് കൃഷിയിൽനിന്ന് ലഭിക്കുമെന്ന് സാക്ഷ്യപ്പെടുത്തുകയാണ് കൂടരഞ്ഞി കൂമ്പാറയിലെ ജോസ് കിഴക്കരക്കാട്ടും കുളിരാമുട്ടിയിലെ ഏബ്രഹാം (കുഞ്ഞുമോൻ) നാരംവേലിയും. കറുത്തപൊന്നിന്റെ പ്രസക്തി അറിഞ്ഞ ഇവരുടെ ഹരിതകാന്തി നിറഞ്ഞ കുരുമുളക്തോട്ടം കൃഷിയുടെ അതിജീവനത്തിന്റെ മാതൃകയാണ്.
കുരുമുളക് തോട്ടം...
∙ കരിമുണ്ടയുടെ അഴക്
കുളിരാമുട്ടി സ്രാമ്പിക്കലുള്ള രണ്ട് ഏക്കർ കുരുമുളക്തോട്ടം ഏബ്രഹാംനാരംവേലിൽ എന്ന കർഷകന്റെ കാർഷിക വൈഭവത്തിന്റെ ഉദാഹരണമാണ്. കഠിനാധ്വാനവും നിശ്ചയദാർഢ്യവും വിജയം കൊണ്ടുവരുമെന്ന് ഈ കർഷകൻ തന്റെ കൃഷിയിടത്തിലൂടെ സാക്ഷ്യപ്പെടുത്തുന്നു. വർഷങ്ങൾക്കു മുൻപ് പൂർണമായി നശിച്ച കൊടികൃഷിയെക്കുറിച്ച് ആവലാതിപ്പെടാതെ പുതിയൊരു കൃഷിത്തോട്ടം സ്വന്തം പ്രയത്നത്തിലൂടെ സൃഷ്ടിച്ചെടുക്കുകയായിരുന്നു ഈ കർഷകൻ. എണ്ണൂറോളും കുരുമുളക് ചെടികളാണ് ഇദ്ദേഹത്തിന്റെ തോട്ടത്തിൽ ഉള്ളത്.
നാല് വർഷം മുൻപ് കൂടരഞ്ഞി കൃഷിഭവനുമായി ബന്ധപ്പെട്ട് സംസ്ഥാന ഹോർട്ടി കൾച്ചർ മിഷനിലെ കുരുമുളക് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുരുമുളക് കൃഷി ആരംഭിച്ചത്. താമസസ്ഥലത്തുനിന്നും ഒന്നര കിലോമീറ്റർ ദൂരെയാണ് ഇദ്ദേഹത്തിന്റെ കൃഷിത്തോട്ടം. മൂന്ന് –നാല് വർഷം പഴക്കമുള്ളതാണ് കൊടികൾ ഏറെയും. കരിമുണ്ട ഇനം കുരുമളക് ആണ് കൃഷിചെയ്യുന്നത്. ഉണങ്ങുമ്പോൾ കൂടുതൽ തൂക്കമുണ്ട് എന്നതാണ് ഈ ഇനം തിരഞ്ഞെടുക്കാൻ കാരണം.
താങ്ങുമരമായി പ്രധാനമായി ഉപയോഗിക്കുന്നത് മുരിക്ക്, മുരിങ്ങ, ഇലവ്, പ്ലാവ് എന്നിവയാണ്. പൂർണമായി ജൈവരീതിയിൽ പരിചരിക്കുന്ന തോട്ടത്തിൽ ചാണകം കലക്കി പുളിപ്പിച്ച് ഒഴിക്കുകയാണ് ചെയ്യുന്നത്. ഇതിനുവേണ്ടി കൃഷിയിടത്തിലെ തൊഴുത്തിൽ പശുക്കളെ വളർത്തുന്നു. ഭാര്യ ഷാലിയുടെ പ്രോത്സാഹനവും കൃഷിക്ക് പ്രയോജനപ്പെടുന്നു. കൃഷിയിടത്തിലെ ഒരിഞ്ചുസ്ഥലംപോലും തരിശിടാതെ ഇടവിളയായി ജാതി, കാപ്പി, വാഴ, കപ്പ എന്നിവയും കൃഷിചെയ്തിരിക്കുന്നു. വിവരങ്ങൾക്ക് ഫോൺ: 9846022040
∙ പന്നിയൂരിന്റെ കരുത്ത്
ജോസ് കിഴക്കരക്കാട്ട് കുരുമുളക് തോട്ടത്തിൽ...
കൂമ്പാറ അങ്ങാടിയുടെ സമീപത്തുള്ള മൂന്ന് ഏക്കർ കുരുമുളക് തോട്ടത്തിൽ പച്ചപ്പിന്റെ കരുത്താണ്. ഇത് പന്നിയൂർ –1 ഇനം കുരുമളക് ചെടിയുടെ പ്രത്യേകതയാണെന്ന് ജോസ് കിഴക്കരക്കാട്ട് പറയുന്നു. പതിനഞ്ച് വർഷമായി ഇദ്ദേഹത്തിന്റെ കുരുമളക് തോട്ടം പ്രസരിപ്പോടെ നിൽക്കുന്നു. ദ്രുതവാട്ടം ബാധിക്കാത്ത തോട്ടത്തെ ഏറെകാര്യക്ഷമമായി ആണ് ഈ കർഷകൻ പരിപാലിക്കുന്നത്. രോഗങ്ങളിൽ നിന്നും കീടാക്രമണങ്ങളിൽ നിന്നും തോട്ടത്തെ സംരക്ഷിക്കാൻ ഇദ്ദേഹത്തിന് തനതായ മാതൃകയുണ്ട്. തേനരുവി എസ്റ്റേറ്റിൽനിന്ന് കൊണ്ടുവന്ന വള്ളികളാണ് കൃഷിചെയ്തത്.
പ്രധാന ഇനം പന്നിയൂർ ആണെങ്കിലും കുറെസ്ഥലത്ത് കരിമുണ്ടയും ഉണ്ട്. ജൂൺ–ജൂലൈ മാസങ്ങളിലായി രണ്ട് തവണ ബോർഡോ മിശ്രിതം ചെടികളിൽ അടിക്കും. ഓരോവർഷവും അൻപതോളം ചെടികൾ പുതിയായി കൃഷിചെയ്യും. പ്രധാനവളമായി ഉപയോഗിക്കുന്നത് ചാണകമാണ്. ഇതിനുവേണ്ടി കാലികളെ വളർത്തുന്നു. കൂടുതൽ കൊടികളും തെങ്ങിലാണ് വളർത്തിയെടുത്തിരിക്കുന്നത്. അതിനാൽ നല്ല ഉയരമുള്ള തോട്ടമാണ്. കൊടിയുടെ ചുവട് ഇളക്കാതെയാണ് വളപ്രയോഗം. ജാതി, തിപ്പലി, കപ്പ, ചേന, മഞ്ഞൾ, ഇഞ്ചി എന്നിവയും ഇടവിളയായി കൃഷിചെയ്യുന്നു. പ്രധാനകൃഷികളെല്ലാം സ്വന്തമായി ആണ് ചെയ്യുന്നത്. ഭാര്യ ഗ്രേസിയുടെ പിന്തുണയും പ്രോത്സാഹനവും കൃഷിക്ക് കരുത്ത് പകരുന്നു. വിവരങ്ങൾക്ക് ഫോൺ 9446163898.
മികച്ച വില ലഭിക്കുന്നു എന്നതും കുരുമളകിന്റെ ഉപയോഗം കൂടിവരുന്നു എന്നതും ഈ കൃഷിയെ കൂടുതൽ ആകർഷകമാക്കുന്നതായി കർഷകർ പറയുന്നു. കുടിയേറ്റ മേഖലയിലെ ആദ്യകാലഘട്ടങ്ങളിലെ പ്രധാന വിള കുരുമുളകായിരുന്നു. എന്നാൽ രോഗബാധ വ്യാപകമായപ്പോൾ മറ്റ് മേഖലകളിലേക്ക് കർഷകർ മാറുകയായിരുന്നു. എന്നാൽ റബറും തെങ്ങുമെല്ലാം നഷ്ടക്കണക്കായപ്പോൾ വീണ്ടും കുരുമുളക് മലയോരത്ത് വേരുപാകുകയാണ്
.
.
No comments:
Post a Comment