31 സെന്റ് പുരയിടം, 61 ഇനം
സസ്യങ്ങൾ

കൃഷിചെയ്യാൻ സ്ഥലപരിമിതി തടസ്സമല്ലെന്നു തെളിയിക്കുകയാണ് തൃശൂർ കൊല്ലാറ സ്വദേശി വേലപ്പൻകുട്ടി. വിമുക്ത ഭടനായ അദ്ദേഹം 31 സെന്റ് പുരയിടത്തിൽ വളർത്തിയത് 61 ഇനം സസ്യങ്ങൾ.കൃഷിയോട് ചെറുപ്പം മുതലേ ആഭിമുഖ്യമുണ്ടായിരുന്നു. പറമ്പിൽ കൂടാതെ ടെറസ്സിലും കൃഷി ചെയ്യുന്നുണ്ട്. ടെറസ്സിൽ ഗ്രോബാഗിലായി തക്കാളി, വഴുതന, വെണ്ട, ചീര, പാവൽ, പടവലം എന്നിവയുണ്ട്. പറമ്പാവട്ടെ പലവിധം മാവുകൾ, തെങ്ങ്, കവുങ്ങ്, പുളി, ചേന, ചേമ്പ് എന്നിവ കൊണ്ടു നിറഞ്ഞിരിക്കുകയാണ്.
പഴങ്ങളിൽ ചെറി, ബബ്ലൂസ്, പാഷൻ ഫ്രൂട്ട്, കൈതച്ചക്ക, ചാമ്പക്ക എന്നിവയുണ്ട്. പച്ചക്കറികളും പഴങ്ങളും കൂടാതെ ഔഷധസസ്യങ്ങളും വേലപ്പൻകുട്ടിയുടെ പറമ്പിൽ വളർത്തുന്നു. ഔഷധസസ്യങ്ങളായ ഗജതിപ്പലി, തുളസി, കരിനൊച്ചി, കൂവളം, സർപ്പഗന്ധി, ആടലോടകം, ശംഖുപുഷ്പം, കസ്തൂരി മഞ്ഞൾ എന്നിവയുണ്ട്.വേലപ്പൻകുട്ടിക്ക് വീട്ടിലേക്കുള്ള പച്ചക്കറി വാങ്ങേണ്ടിവരാറില്ല. സ്വന്തം ആവശ്യത്തിലും കൂടുതൽ പച്ചക്കറികൾ പറമ്പിലുണ്ടാവുന്നു
.
പഴങ്ങളിൽ ചെറി, ബബ്ലൂസ്, പാഷൻ ഫ്രൂട്ട്, കൈതച്ചക്ക, ചാമ്പക്ക എന്നിവയുണ്ട്. പച്ചക്കറികളും പഴങ്ങളും കൂടാതെ ഔഷധസസ്യങ്ങളും വേലപ്പൻകുട്ടിയുടെ പറമ്പിൽ വളർത്തുന്നു. ഔഷധസസ്യങ്ങളായ ഗജതിപ്പലി, തുളസി, കരിനൊച്ചി, കൂവളം, സർപ്പഗന്ധി, ആടലോടകം, ശംഖുപുഷ്പം, കസ്തൂരി മഞ്ഞൾ എന്നിവയുണ്ട്.വേലപ്പൻകുട്ടിക്ക് വീട്ടിലേക്കുള്ള പച്ചക്കറി വാങ്ങേണ്ടിവരാറില്ല. സ്വന്തം ആവശ്യത്തിലും കൂടുതൽ പച്ചക്കറികൾ പറമ്പിലുണ്ടാവുന്നു
.