‘ജൈവ ഹോർമോൺ’ ചതിച്ചു; പാകമാകും മുൻപേ വാഴക്കുലകൾ പഴുത്തു നശിക്കുന്നു
ജൈവ ഹോർമോൺ തളിച്ചതിനെ തുടർന്ന് പാകമാകും മുൻപേ പഴുത്തു നശിച്ച വാഴക്കൃഷി....

കീടനാശിനിക്കടയിൽ നിന്ന് ജൈവ ഹോർമോണെന്നു പറഞ്ഞ് വാങ്ങിയ മരുന്ന് ചതിച്ചു. നേന്ത്രവാഴക്കുലകൾ പാകമാകുന്നതിന് മുൻപ് പഴുത്ത് നശിക്കാൻ തുടങ്ങി.
വയനാട് വിളമ്പുകണ്ടം ചെമ്പാന്നിയിൽ സി.എം. ജോൺസന്റെ ആയിരത്തി ഏഴുനൂറ്റിയൻപത് നേന്ത്രവാഴക്കുലകളാണ് പഴുത്ത് നശിച്ചത്. 420 രുപ മുടക്കി കിടാനാശിനിക്കടയിൽ നിന്നു വാങ്ങിയ മരുന്ന് ഒരു ദിവസം തന്നെ മുഴുവൻ വാഴകൾക്കും അടിച്ചതിനെ തുടർന്ന് വാഴക്കുലകൾ മുഴുവൻ പഴുത്ത് നിൽക്കുകയാണ്. രണ്ടു മാസം മാത്രം പ്രായമുള്ള വാഴക്കുലകളാണ് മരുന്ന് ഉപയോഗിച്ചതിന്റെ പിറ്റേ ദിവസം മുതൽ നിറം മാറി പഴുക്കാൻ തുടങ്ങിയത്. മുന്നാം ദിവസം മുതൽ കുലകൾ ഒടിഞ്ഞു വീഴുകയും ഊരിപ്പോവുകയും ചെയ്തെന്ന് ജോൺസൺ പറയുന്നു.
രണ്ടുമാസം കുടി മൂപ്പുള്ള വാഴക്കുലകളാണ് അധികവും അഞ്ചുലക്ഷം രുപ മുതൽമുടക്കിയിറക്കിയ കൃഷി പൂർണമായും നശിച്ചതിന്റെ നിരാശയിലാണ് ഈ കർഷകൻ.
വാഴക്കുലയ്ക്ക് തൂക്കവും കായ്കൾക്ക് വലുപ്പവും ലഭിക്കുന്ന ജൈവമരുന്ന് നൽകാനാണ് കർഷകൻ കടക്കാരനോട് ആവശ്യപ്പെട്ടത്. വീടിന് ഏറെ അകലെയുള്ള പച്ചിലാക്കാട്ട് പടിക്കംവയലിൽ പാട്ടത്തിനെടുത്ത സ്ഥലത്ത് പലരിൽ നിന്നും പണം കടം വാങ്ങിയാണ് ജോൺസൺ കൃഷിയിറക്കിയത്.
ഒരു വാഴക്കുല പോലുമില്ലാതെ പഴുത്തു നശിച്ചത് ഇദ്ദേഹത്തിന്റെ കുടുംബത്തെയടക്കം ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. മരുന്നിന്റെ വീര്യം കുടിപ്പോയതാകാം കാരണമെന്നു പറഞ്ഞ് വിൽപനക്കാർ തടിയൂരി.കാർഷിക ഗവേഷണ കേന്ദ്രത്തിൽ പരിശേധനയ്ക്കായി സമർപ്പിച്ചെങ്കിലും ഇതുവരെയായിട്ടും റിപ്പോർട്ട് ലഭിച്ചിട്ടുമില്ല.
വയനാട് വിളമ്പുകണ്ടം ചെമ്പാന്നിയിൽ സി.എം. ജോൺസന്റെ ആയിരത്തി ഏഴുനൂറ്റിയൻപത് നേന്ത്രവാഴക്കുലകളാണ് പഴുത്ത് നശിച്ചത്. 420 രുപ മുടക്കി കിടാനാശിനിക്കടയിൽ നിന്നു വാങ്ങിയ മരുന്ന് ഒരു ദിവസം തന്നെ മുഴുവൻ വാഴകൾക്കും അടിച്ചതിനെ തുടർന്ന് വാഴക്കുലകൾ മുഴുവൻ പഴുത്ത് നിൽക്കുകയാണ്. രണ്ടു മാസം മാത്രം പ്രായമുള്ള വാഴക്കുലകളാണ് മരുന്ന് ഉപയോഗിച്ചതിന്റെ പിറ്റേ ദിവസം മുതൽ നിറം മാറി പഴുക്കാൻ തുടങ്ങിയത്. മുന്നാം ദിവസം മുതൽ കുലകൾ ഒടിഞ്ഞു വീഴുകയും ഊരിപ്പോവുകയും ചെയ്തെന്ന് ജോൺസൺ പറയുന്നു.
രണ്ടുമാസം കുടി മൂപ്പുള്ള വാഴക്കുലകളാണ് അധികവും അഞ്ചുലക്ഷം രുപ മുതൽമുടക്കിയിറക്കിയ കൃഷി പൂർണമായും നശിച്ചതിന്റെ നിരാശയിലാണ് ഈ കർഷകൻ.
വാഴക്കുലയ്ക്ക് തൂക്കവും കായ്കൾക്ക് വലുപ്പവും ലഭിക്കുന്ന ജൈവമരുന്ന് നൽകാനാണ് കർഷകൻ കടക്കാരനോട് ആവശ്യപ്പെട്ടത്. വീടിന് ഏറെ അകലെയുള്ള പച്ചിലാക്കാട്ട് പടിക്കംവയലിൽ പാട്ടത്തിനെടുത്ത സ്ഥലത്ത് പലരിൽ നിന്നും പണം കടം വാങ്ങിയാണ് ജോൺസൺ കൃഷിയിറക്കിയത്.
ഒരു വാഴക്കുല പോലുമില്ലാതെ പഴുത്തു നശിച്ചത് ഇദ്ദേഹത്തിന്റെ കുടുംബത്തെയടക്കം ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. മരുന്നിന്റെ വീര്യം കുടിപ്പോയതാകാം കാരണമെന്നു പറഞ്ഞ് വിൽപനക്കാർ തടിയൂരി.കാർഷിക ഗവേഷണ കേന്ദ്രത്തിൽ പരിശേധനയ്ക്കായി സമർപ്പിച്ചെങ്കിലും ഇതുവരെയായിട്ടും റിപ്പോർട്ട് ലഭിച്ചിട്ടുമില്ല.
No comments:
Post a Comment