Monday, 21 November 2016

ജോർജിന്റെ നീ‍ഡിൽ ടാപ്പിങ്

 കാണാൻ പി.സി. സിറിയക്


rubber-needle-tapping

നീഡിൽ ടാപ്പിങ് പി.സി.സിറിയക്കിനു വിശദീകരിച്ചു നൽകുന്ന ജോർജ്....
കൃഷിസ്ഥലം പരീക്ഷണ ഇടമാക്കി മാറ്റിയ ജോർജിന്റെ പുരയിടത്തിൽ റബർ ബോർഡ് മുൻ ചെയർമാൻ പി.സി. സിറിയക് എത്തി. റബർ കൃഷിയിൽ ജോർജ് ആവിഷ്കരിച്ച നീഡിൽ ടാപ്പിങ് സിറിയക്കിന് കൗതുകം പകർന്നു. എരുമേലി ഒഴക്കനാട് പുതുപ്പറമ്പിൽ ജോർജിന്റെ നാല് ഏക്കർ സ്ഥലം സാധാരണ കൃഷിയിടമല്ല. അവിടെ പുത്തൻ പരീക്ഷണങ്ങളാണ് നടക്കുന്നത്. റബർ കൃഷിയിലാണ് ജോർജിന്റെ പരീക്ഷണങ്ങൾ ഏറെയും. പശുമരം എന്നു പേരിട്ടിരിക്കുന്ന റബർ മരങ്ങൾ വർഷങ്ങളായി പാൽ ചുരത്തുകയാണ്. റബർ മരങ്ങൾ ഒരു മനുഷ്യായുസിലേറെ പാൽ നൽകുമെന്നാണ് ജോർജ് പറയുന്നത്. പതിറ്റാണ്ടുകളുടെ പഴക്കമുള്ള റബർ മരങ്ങളിൽ നിന്ന് ഇപ്പോഴും അര കിലോയിലധികം കറ ലഭിക്കുന്നുണ്ട്. ടാപ്പിങിൽ അനുവർത്തിക്കുന്ന രീതികളാണ് കറയുൽപാദനം നിലനിർത്തുന്നത്.

നീഡിൽ ടാപ്പിങ് ആണ് ജോർജിന്റെ പ്രധാന രീതി. തടിയിലെ കരിമ്പട്ട, പാൽപ്പട്ട, തണ്ണിപ്പട്ട എന്നിങ്ങനെയുള്ള മൂന്ന് അടുക്കുകളിൽ കരിമ്പട്ട മാത്രം ചെത്തി അതിനുള്ളിലേക്ക് കത്തിമുന കടത്തിവിട്ട് കറ ശേഖരിക്കുന്ന രീതിയാണിത്. മരത്തെ ദ്രോഹിക്കാത്ത ഈ രീതി സ്ഥിരമായ കറ ഉൽപ്പാദനത്തിന് ഇടയാക്കുമെന്ന് ജോർജ് പറയുന്നു.പുതിയ ഇനം റബർ ഇനങ്ങൾ ഉൽപ്പാദിപ്പിച്ചതായി സിറിയക്കിനോട് ജോർജ് പറഞ്ഞു. സോഫ്റ്റ് ഗ്രീൻ എന്ന പേരിൽ ജൈവവളം നിർമിച്ച ജോർജ് മിറക്കിൾ ലാൻഡ് എന്നു പേരിട്ട സ്വന്തം പുരയിടത്തിൽ കൃഷിയുമായി ബന്ധപ്പെട്ട നിരവധി പരീക്ഷണങ്ങളും പദ്ധതികളും കാട്ടിക്കൊടുത്തു. രണ്ട് മണിക്കൂറിലേറെ സിറിയക് പുരയിടത്തിലെ കാഴ്ചകൾ കണ്ടു.

No comments:

Post a Comment