Thursday, 1 December 2016

കുരുമുളകു തോട്ടങ്ങളിൽ 

നാശത്തിന്റെ മഞ്ഞ


black-pepper-yellow-mottle-virus-disease

ബീനാച്ചി തുരുത്തുമ്മേൽ സാജുവിന്റെ മീനങ്ങാടി അട്ടക്കൊല്ലിയിലുള്ള കൃഷിയിടത്തിലെ കുരുമുളകു ചെടികൾ മുഴുവ...
കുരുമുളകു വള്ളികളുടെ അന്തകനായി വീണ്ടും മഞ്ഞളിപ്പ് രോഗബാധയെത്തുന്നു. പണമേറെ ചെലവിട്ട് നല്ലപോലെ പരിപാലിച്ചു പോന്ന ആദായമുള്ള കുരുമുളകു വള്ളികളാണ് മഞ്ഞളിപ്പു ബാധിച്ച് ഉണങ്ങിക്കരിയുന്നത്. വയനാട് ബീനാച്ചി തുരുത്തുമ്മേൽ സാജുവിന്റെ മുക്കാൽ ഏക്കറിലുള്ള കുരുമുളകു കൃഷി ഏറെയും നശിച്ചു. മീനങ്ങാടി അട്ടക്കൊല്ലിയിലുള്ള സ്ഥലത്ത് അഞ്ചു വർഷം മുൻപാണ് മുരിക്കിൻ കാലുകളിട്ട് കുരുമുളകു പടർത്തിയത്.

പന്നിയൂർ കരിമുണ്ട ഇനങ്ങളുടെ കുറ്റിക്കുരുമുളകു വള്ളികളാണ് അധികവും നട്ടത്. നാടൻ രീതിയിലും വള്ളികൾ പിടിപ്പിച്ചിരുന്നു. കുറ്റിക്കുരുമുളക് ആദ്യ വർഷം മുതൽ തന്നെ ഫലം നൽകിത്തുടങ്ങിയിരുന്നു. കഴിഞ്ഞ മൂന്നു വർഷമായി തരക്കേടില്ലാത്ത വിളവ് ലഭിച്ചിരുന്നെന്ന് സാജു പറയുന്നു. കഴിഞ്ഞ വർഷം രണ്ടര ക്വിന്റലോളം മുളകാണ് ലഭിച്ചത്. രണ്ടു മാസം മുൻപാണ് കുരുമുളകു ചെടികളുടെ ഇലകളിൽ മഞ്ഞളിപ്പു രോഗബാധ കണ്ടു തുടങ്ങിയത്.

കുരുമുളക് പാതി മൂപ്പെത്തി നിൽക്കുന്ന സമയമായിരുന്നു അത്. രണ്ടു മാസം കൊണ്ടു തന്നെ ഭൂരിഭാഗം ചെടികളിലും മഞ്ഞളിപ്പ് ബാധിച്ചു. എഴുന്നൂറോളം കുരുമുളകു വള്ളികളാണ് നട്ടു പിടിപ്പിച്ചിരുന്നത്. അതിൽ 500 എണ്ണവും രോഗത്തിന്റെ പിടിയിലാണ്. ഇപ്പോൾ ഇലകളെല്ലാം കൊഴിഞ്ഞ് ഉണങ്ങിത്തുടങ്ങി. തുടക്കത്തിൽ മരുന്നു പ്രയോഗം നടത്തിയിരുന്നെങ്കിലും ചെടികളെല്ലാം നശിച്ചതിനാൽ രണ്ടാം ഘട്ടമായി ചെയ്തില്ല, കുരുമുളകു ചെടികളുടെ വേരുകളിൽ നിന്ന് അതിന്റെ നീര് ഊറ്റിക്കുടിക്കുന്ന കീടങ്ങൾ ബാധിച്ചതാണ് മഞ്ഞളിപ്പ് പടരാൻ പ്രധാന കാരണം.

No comments:

Post a Comment