കർഷകർക്കു വഴികാട്ടി

കേരളത്തിലെ ഒരു പ്രമുഖ ജൈവ സാക്ഷ്യപത്ര ഏജൻസിയിൽ പ്രവർത്തിച്ച ശേഷം 11 മാസം മുമ്പ് മാത്രമാണ് സണ്ണി സ്വന്തം സംരംഭം തുടങ്ങിയത്. വളരെയേറെ നൂലാമാലകൾ നിറഞ്ഞ പ്രക്രിയ പൂർത്തിയാക്കിയാലേ ജൈവ സാക്ഷ്യപത്രം നേടാനാവൂ. ഫെയർസേർട്ട് കമ്പനിയുടെ ഇവാല്യുവേറ്റർ എന്ന നിലയിലും ഇദ്ദേഹം പ്രവർത്തിക്കുന്നുണ്ട്. പുതുതായി ഈ രംഗത്തേക്കു കടന്നുവരുന്നവർക്ക് വഴികാട്ടിയാവാൻ ഇവാല്യുവേറ്റർക്കു സാധിക്കും.
കേന്ദ്രസർക്കാർ ഇപ്പോൾ പ്രോത്സാഹിപ്പിച്ചുവരുന്ന പിജിഎസ് സർട്ടിഫിക്കേഷൻ ഈ രംഗത്തെ വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്ന ഭീതിയാണ് ഇദ്ദേഹത്തിനുള്ളത്. ഏതാനും പേർ ഒത്തുകളിച്ചാൽ ഏതുൽപന്നത്തിനും ജൈവ ലേബൽ വരുന്നത് ആശാസ്യമല്ല. സാക്ഷ്യപത്രങ്ങൾക്കു വേണ്ടിവരുന്ന ചെലവ് കുറയ്ക്കുന്നതിനു നിലവിലുള്ള ഇന്റേണൽ സർട്ടിഫിക്കേഷൻ സിസ്റ്റം (ഐസിഎസ്) എന്ന സംഘസംവിധാനം മതിയാവും. പോരാത്തതിന് ഇതിനാവശ്യമായ ചെലവുകൾക്ക് ഹോർട്ടികൾച്ചർ മിഷന്റെ 100 ശതമാനം സബ്സിഡിയുമുണ്ട്– അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫോൺ– 9447679328
No comments:
Post a Comment