കൊയ്‌ത്തിന് തയാറായി അണക്കര പാടശേഖരങ്ങൾ

ഇടുക്കി കട്ടപ്പന അണക്കര പാടശേഖരങ്ങൾ കൊയ്‌ത്തിന് തയാറാകുന്നു. അണക്കര പാടശേഖരങ്ങളിൽ 'പാൽത്തോണി' കൊയ്‌ത്തിന് പാകമായി. അടുത്ത ദിവസങ്ങളിൽ ഇവിടെ കൊയ്ത്ത് ആരംഭിക്കും. അണക്കരയിലെ നൂറുകണക്കിന് ഏക്കർ വരുന്ന പാടശേഖരങ്ങളിൽ നോക്കെത്താദൂരത്തോളം നെല്ല് വിളഞ്ഞു കിടക്കുകയാണ്. ഇവിടുത്തെ പാടങ്ങളിൽ ഇതാദ്യമായാണ് നെല്ല് ഒരുപോലെ കൊയ്‌ത്തിന് പാകമാകുന്നത്. കഴിഞ്ഞ ജൂൺ മാസത്തിൽ ഏതാണ്ട് ഒരേ സമയത്താണ് എല്ലാവരും പാടം ഒരുക്കി ഞാറ് നട്ടത്.
അതുകൊണ്ട് നെല്ല് ഒരുപോലെ കൊയ്‌ത്തിന് പാകമായി. ജൈവകൃഷി രീതിയിലാണ് കർഷകർ ഇവിടെ നെൽ കൃഷി ചെയ്തിരിക്കുന്നത്. ഹൈറേഞ്ചിന്റെ സ്വന്തം നെല്ലിനമായ 'പാൽത്തോണി' ഈ വർഷം മെച്ചപ്പെട്ട വിളവ് നൽകുമെന്നാണ് കർഷകരുടെ പ്രതീക്ഷ. നോട്ട് പ്രശ്നം മൂലം കൂലിക്കാർക്ക് പണിക്കൂലി നല്കാനുള്ള ബുദ്ധിമുട്ട് മൂലം കൊയ്ത്തു നീട്ടിവെക്കേണ്ടി വരുമോയെന്ന ഭീതിയും കർഷകർക്കുണ്ട് . അണക്കര പാടശേഖരങ്ങളിൽ അനേക വർഷങ്ങൾക്കു ശേഷമാണ് ഇതുപോലെ ഒരു കൊയ്ത്ത് നടക്കുന്നത്
.
.
No comments:
Post a Comment