വരൾച്ച; നെൽക്കൃഷി കരിഞ്ഞുണങ്ങുന്നു

വരൾച്ചയെ തുടർന്ന് കരിഞ്ഞുണങ്ങിയ കാട്ടിക്കുളത്തെ നെൽപാടം...
കടുത്ത വരൾച്ചയെ തുടർന്ന് വയനാട് തിരുനെല്ലി പഞ്ചായത്തിൽ വ്യാപകമായി നെൽക്കൃഷി നശിക്കുന്നു. കൃഷി നശിച്ച കർഷകർക്ക് അടിയന്തരമായി നഷ്ട പരിഹാരം അനുവദിക്കാൻ സർക്കാർ തയാറാകണമെന്ന ആവശ്യം ശക്തമായി. കാട്ടിക്കുളം മജിസ്ട്രേട്ട് കവലയിലെ ഡിവൈൻ പ്രോവിഡൻസ് സെമിനാരിയിലെ അന്തേവാസികൾ ചെയ്ത നെൽക്കൃഷി ഉണങ്ങിപ്പോയി. വിദ്യാർഥികളിൽ നെൽക്കൃഷിയെ കുറിച്ച് അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സെമിനാരിയുടെ സ്ഥലമായ അനന്തോത്തിൽ വർഷങ്ങളായി നെൽക്കൃഷി ചെയ്തു വരുന്നത്.
ഈ വർഷം നാലേക്കറിലാണ് കൃഷി ചെയ്തത്. ഇതിൽ ഭൂരിഭാവും വരൾച്ചയെ തുടർന്ന് നശിച്ചു. വൈക്കോൽ പോലും ലഭിക്കാത്ത സാഹചര്യമാണ്. ആദ്യമായാണ് ഇങ്ങനെ ഒരനുഭവമെന്ന് കൃഷിക്ക് നേതൃത്വം നൽകിയ ഫാ. ടോമി പറഞ്ഞു. കൃഷി നശിച്ചതിലൂടെ രണ്ടര ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
ആവശ്യത്തിന് മഴ ലഭിക്കാത്തതാണ് കർഷകർക്ക് ദുരിതമായത്. സമീപത്തെ അണമല രാജൻ, സീതാറാം എന്നിവരുടെയും നെൽക്കൃഷി കരിഞ്ഞ് നശിച്ചു പോയിരുന്നു. ഉൽപാദനച്ചെലവ് വർധിക്കുകയും കൃഷിയിൽ നിന്നുള്ള വരുമാനം കുറഞ്ഞു വരികയും ചെയ്ത സാഹചര്യത്തിൽ കർഷകർ നെൽക്കൃഷിയിൽ നിന്നു പിന്തിരിഞ്ഞിരുന്നു. സർക്കാർ വിവിധ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതിനെ തുടർന്നാണ് കർഷകർ നെൽക്കൃഷിയിലേക്ക് തിരിച്ചെത്തിയത്. അതിനാലാണ് കൃഷി നശിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ അധികൃതർ തയാറാകണമെന്ന ആവശ്യം ഉയരുന്നത്.
ഈ വർഷം നാലേക്കറിലാണ് കൃഷി ചെയ്തത്. ഇതിൽ ഭൂരിഭാവും വരൾച്ചയെ തുടർന്ന് നശിച്ചു. വൈക്കോൽ പോലും ലഭിക്കാത്ത സാഹചര്യമാണ്. ആദ്യമായാണ് ഇങ്ങനെ ഒരനുഭവമെന്ന് കൃഷിക്ക് നേതൃത്വം നൽകിയ ഫാ. ടോമി പറഞ്ഞു. കൃഷി നശിച്ചതിലൂടെ രണ്ടര ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
ആവശ്യത്തിന് മഴ ലഭിക്കാത്തതാണ് കർഷകർക്ക് ദുരിതമായത്. സമീപത്തെ അണമല രാജൻ, സീതാറാം എന്നിവരുടെയും നെൽക്കൃഷി കരിഞ്ഞ് നശിച്ചു പോയിരുന്നു. ഉൽപാദനച്ചെലവ് വർധിക്കുകയും കൃഷിയിൽ നിന്നുള്ള വരുമാനം കുറഞ്ഞു വരികയും ചെയ്ത സാഹചര്യത്തിൽ കർഷകർ നെൽക്കൃഷിയിൽ നിന്നു പിന്തിരിഞ്ഞിരുന്നു. സർക്കാർ വിവിധ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതിനെ തുടർന്നാണ് കർഷകർ നെൽക്കൃഷിയിലേക്ക് തിരിച്ചെത്തിയത്. അതിനാലാണ് കൃഷി നശിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ അധികൃതർ തയാറാകണമെന്ന ആവശ്യം ഉയരുന്നത്.
No comments:
Post a Comment