കൃഷിയില്‍ വിജയഗാഥ രചിച്ച് ഈ കൂട്ടായ്മ

പ്രവാസി പുരുഷ സ്വയംസഹായ സംഘം പ്രവർത്തകർ പെരിയ ബസാറിനു സമീപം ദേശീയപാതയോരത്തുള്ള തങ്ങളുടെ കൃഷിയിടത്തിൽ...
മരുഭൂമിയിലെ ജീവിതം അവസാനിപ്പിച്ചു നാട്ടിലെത്തുമ്പോൾ മനസ്സു നിറയെ പച്ചപ്പായിരുന്നു ഇവരുടെ ഉള്ളിൽ. ആ പച്ചപ്പ് കൃഷിയിലൂടെ യഥാർഥ്യത്തിലെത്തിയപ്പോൾ ഇവർ നേടിയതു വിജയത്തിന്റെ നൂറുമേനി. കാസർകോട് പെരിയ ബസാറിലെ പ്രവാസി പുരുഷ സ്വയംസഹായ സംഘം പ്രവർത്തകരാണു ഗൾഫ് ജീവിതം അവസാനിപ്പിച്ചു നാട്ടിലെത്തി കൃഷിയിലൂടെ നൂറുമേനി വിളയിക്കുന്നത്. 12 പേരുള്ള കൂട്ടായ്മയാണു പ്രവാസി പുരുഷ സംഘം. ഇതിൽ എട്ടുപേരും പ്രവാസ ജീവിതം അനുഭവിച്ചറിഞ്ഞവർ. നാട്ടിലെത്തിയപ്പോൾ ഇവരുടെ ഉള്ളിൽ ഇനി കൃഷിയിലൂടെ മുന്നോട്ടുള്ള ജീവിതം എന്ന ചിന്ത ശക്തമായിരുന്നു. അങ്ങനെ അവർ ഒത്തുകൂടി. അതോടെ നാട്ടിലെ മികച്ച കാർഷിക കൂട്ടായ്മകളിലൊന്നായി മാറുകയായിരുന്നു പ്രവാസി പുരുഷ സ്വയംസഹായ സംഘം.
നെൽക്കൃഷിയും പച്ചക്കറിക്കൃഷിയുമാണ് ഇതിൽ മുഖ്യം. ഇതിൽ നെൽക്കൃഷി എല്ലാവരും ചേർന്നു ചെയ്യുമ്പോൾ പച്ചക്കറിക്കൃഷിക്കു നേതൃത്വം നൽകുന്നതു മൂന്നുപേരാണ്. ദേശീയപാതയോരത്തു പാട്ടത്തിനെടുത്ത രണ്ടേക്കർ സ്ഥലത്താണ് ഇവരുടെ പച്ചക്കറിക്കൃഷി. ഇത്തവണ പയറാണ് ഇവർ കൃഷി ചെയ്തത്. രണ്ടേക്കർ സ്ഥലത്തുനിന്ന് ഇതിനകം തന്നെ ഇവർ 15 ക്വിന്റൽ പയർ വിളവെടുത്തു കഴിഞ്ഞു. പ്രവാസികളായിരുന്ന എം.വി.കുഞ്ഞിരാമൻ, കെ.മുരളീധരൻ, കെ.മധു എന്നിവരുടെ നേതൃത്വത്തിലാണു പയർക്കൃഷി. എല്ലാ ദിവസവും വൈകിട്ട് നാലു മുതൽ ഏഴു വരെ മൂന്നുപേരും കൃഷിയിടത്തിൽ സജീവമാണ്. ജൈവവളമാണു കൃഷിയിൽ ഇവരുപയോഗിക്കുന്നത്. വിളവെടുത്തു കിട്ടുന്ന പയർ വെജിറ്റബിൾ ആൻഡ് ഫ്രൂട്സ് പ്രമോഷൻ കൗൺസിലിന്റെ കടയിലൂടെ വിതരണം ചെയ്യുന്നു.
കഴിഞ്ഞ വർഷം മാത്രം 11 ലക്ഷം രൂപയുടെ വരുമാനമാണ് ഇവർ കൃഷിയിലൂടെ നേടിയത്. കൃഷിയിൽ വ്യത്യസ്തത പരീക്ഷിച്ചു പരാജയപ്പെട്ട അനുഭവവും ഇവർക്കുണ്ട്. ഒരുതവണ വാഴക്കൃഷി ചെയ്തു വൻ നഷ്ടത്തിലായി സംഘം. എന്നാലും നഷ്ടം കണക്കുകൂട്ടാതെ കൃഷിയിലൂടെ മുന്നോട്ടു പോകാനായിരുന്നു ഇവരുടെ തീരുമാനം. എന്തു തന്നെയായാലും കൃഷി ലാഭമെന്നു തന്നെയാണ് ഇവരുടെ നിലപാട്. മരുഭൂമിയിലെ ഊഷരതയേക്കാൾ നാട്ടിലെ മണ്ണാണു തങ്ങൾക്കു ജീവിതം എന്നു തിരിച്ചറിയുകയായിരുന്നു കൃഷിയിലൂടെ ഇവർ. സംഘത്തിലെ മറ്റുള്ളവരും കൃഷിയിൽ സജീവമാണ്. കൂടാതെ മറ്റു തൊഴിലുകൾക്കും ഇതിനിടയിൽ ഇവർ സമയം കണ്ടെത്തുന്നു.
സംഘം രൂപീകരിച്ചിട്ടിപ്പോൾ രണ്ടു വർഷം കഴിഞ്ഞു. ഈ ചെറിയ സമയത്തുതന്നെ കൃഷി ലാഭകരമെന്നു സമൂഹത്തിന് ഇവർ കാട്ടിക്കൊടുത്തു കഴിഞ്ഞു. വരും വർഷങ്ങളിലും മികച്ച കൃഷിയിറക്കി ലാഭം കൊയ്യാൻ തന്നെയാണ് ഇവരുടെ തീരുമാനം. 12 പേരുടെ കൂട്ടായ്മയിൽ ചെയ്യുന്നതു നെൽക്കൃഷിയാണ്. പാട്ടത്തിനെടുത്ത മൂന്നേക്കർ സ്ഥലത്താണ് ഇത്തവണ നെൽക്കൃഷിയിറക്കിയത്. ഇതു കൊയ്ത്തിനായി ഒരുങ്ങിക്കഴിഞ്ഞു. നൂറുമേനി വിളഞ്ഞു നിൽക്കുന്ന പാടത്ത് കൊയ്ത്തുത്സവത്തിനുള്ള തയാറെടുപ്പിലാണിപ്പോൾ സംഘം പ്രവർത്തകർ.
നെൽക്കൃഷിയും പച്ചക്കറിക്കൃഷിയുമാണ് ഇതിൽ മുഖ്യം. ഇതിൽ നെൽക്കൃഷി എല്ലാവരും ചേർന്നു ചെയ്യുമ്പോൾ പച്ചക്കറിക്കൃഷിക്കു നേതൃത്വം നൽകുന്നതു മൂന്നുപേരാണ്. ദേശീയപാതയോരത്തു പാട്ടത്തിനെടുത്ത രണ്ടേക്കർ സ്ഥലത്താണ് ഇവരുടെ പച്ചക്കറിക്കൃഷി. ഇത്തവണ പയറാണ് ഇവർ കൃഷി ചെയ്തത്. രണ്ടേക്കർ സ്ഥലത്തുനിന്ന് ഇതിനകം തന്നെ ഇവർ 15 ക്വിന്റൽ പയർ വിളവെടുത്തു കഴിഞ്ഞു. പ്രവാസികളായിരുന്ന എം.വി.കുഞ്ഞിരാമൻ, കെ.മുരളീധരൻ, കെ.മധു എന്നിവരുടെ നേതൃത്വത്തിലാണു പയർക്കൃഷി. എല്ലാ ദിവസവും വൈകിട്ട് നാലു മുതൽ ഏഴു വരെ മൂന്നുപേരും കൃഷിയിടത്തിൽ സജീവമാണ്. ജൈവവളമാണു കൃഷിയിൽ ഇവരുപയോഗിക്കുന്നത്. വിളവെടുത്തു കിട്ടുന്ന പയർ വെജിറ്റബിൾ ആൻഡ് ഫ്രൂട്സ് പ്രമോഷൻ കൗൺസിലിന്റെ കടയിലൂടെ വിതരണം ചെയ്യുന്നു.
കഴിഞ്ഞ വർഷം മാത്രം 11 ലക്ഷം രൂപയുടെ വരുമാനമാണ് ഇവർ കൃഷിയിലൂടെ നേടിയത്. കൃഷിയിൽ വ്യത്യസ്തത പരീക്ഷിച്ചു പരാജയപ്പെട്ട അനുഭവവും ഇവർക്കുണ്ട്. ഒരുതവണ വാഴക്കൃഷി ചെയ്തു വൻ നഷ്ടത്തിലായി സംഘം. എന്നാലും നഷ്ടം കണക്കുകൂട്ടാതെ കൃഷിയിലൂടെ മുന്നോട്ടു പോകാനായിരുന്നു ഇവരുടെ തീരുമാനം. എന്തു തന്നെയായാലും കൃഷി ലാഭമെന്നു തന്നെയാണ് ഇവരുടെ നിലപാട്. മരുഭൂമിയിലെ ഊഷരതയേക്കാൾ നാട്ടിലെ മണ്ണാണു തങ്ങൾക്കു ജീവിതം എന്നു തിരിച്ചറിയുകയായിരുന്നു കൃഷിയിലൂടെ ഇവർ. സംഘത്തിലെ മറ്റുള്ളവരും കൃഷിയിൽ സജീവമാണ്. കൂടാതെ മറ്റു തൊഴിലുകൾക്കും ഇതിനിടയിൽ ഇവർ സമയം കണ്ടെത്തുന്നു.
സംഘം രൂപീകരിച്ചിട്ടിപ്പോൾ രണ്ടു വർഷം കഴിഞ്ഞു. ഈ ചെറിയ സമയത്തുതന്നെ കൃഷി ലാഭകരമെന്നു സമൂഹത്തിന് ഇവർ കാട്ടിക്കൊടുത്തു കഴിഞ്ഞു. വരും വർഷങ്ങളിലും മികച്ച കൃഷിയിറക്കി ലാഭം കൊയ്യാൻ തന്നെയാണ് ഇവരുടെ തീരുമാനം. 12 പേരുടെ കൂട്ടായ്മയിൽ ചെയ്യുന്നതു നെൽക്കൃഷിയാണ്. പാട്ടത്തിനെടുത്ത മൂന്നേക്കർ സ്ഥലത്താണ് ഇത്തവണ നെൽക്കൃഷിയിറക്കിയത്. ഇതു കൊയ്ത്തിനായി ഒരുങ്ങിക്കഴിഞ്ഞു. നൂറുമേനി വിളഞ്ഞു നിൽക്കുന്ന പാടത്ത് കൊയ്ത്തുത്സവത്തിനുള്ള തയാറെടുപ്പിലാണിപ്പോൾ സംഘം പ്രവർത്തകർ.
No comments:
Post a Comment