പുരയിടക്കൃഷിയുടെ മാതൃകാത്തോട്ടങ്ങൾ

ഇന്ദിര പച്ചക്കറി വിളവെടുക്കുന്നു...
വീട്ടുവളപ്പിലും മട്ടുപ്പാവിലും പച്ചക്കറിത്തോട്ടമടക്കമുള്ള പുരയിടക്കൃഷിക്കു കൊല്ലം ജില്ലയിൽ ഉണർവ്. കൊട്ടാരക്കര സദാനന്ദപുരത്തെ കൃഷിസമ്പ്രദായ ഗവേഷണകേന്ദ്രം നടപ്പാക്കിയ 'പുരയിടക്കൃഷിയുടെ മാതൃകാത്തോട്ടങ്ങൾ' എന്ന പദ്ധതിയാണ് സുരക്ഷിതവും സുസ്ഥിരവുമായ ഭക്ഷ്യോൽപാദനത്തിനു വഴിതെളിക്കുന്നത്. വിളകളും കന്നുകാലിവളർത്തലും പരസ്പരം താങ്ങാകുന്ന ബഹുവിള, സമ്മിശ്രക്കൃഷിയാണ് ഈ മാതൃകാത്തോട്ടങ്ങളുടെ മുഖമുദ്ര. കേന്ദ്രം മേധാവി പ്രഫ:എസ്. റജീനയാണ് പദ്ധതി ആസൂത്രണം ചെയ്തതും നേതൃത്വം നൽകിയതും.
വായിക്കാം ഇ - കർഷകശ്രീ
കൃഷിയിൽ സാങ്കേതിക പിന്തുണയ്ക്കൊപ്പം ചെലവു കുറഞ്ഞ തുള്ളിനന സംവിധാനം, മഴമറ, ജൈവ, ജീവാണുവളങ്ങൾ, ജൈവ കീടനാശിനികൾ എന്നിവയും ലഭ്യമാക്കിക്കൊണ്ടാണ് സദാനന്ദപുരത്തെ കൃഷി സമ്പ്രദായ ഗവേഷണകേന്ദ്രം കർഷകരെ ഈ പദ്ധതിയിലേക്ക് ആകർഷിച്ചത്. പെരിനാട് പഞ്ചായത്തിൽ നെല്ലും കിഴങ്ങുവർഗങ്ങളും മാത്രം പതിവായി കൃഷി ചെയ്തുവന്നിരുന്ന ചന്ദ്രശേഖരപിള്ള പച്ചക്കറിക്കൃഷി കൂടി ആരംഭിച്ചത് ചെലവു കുറഞ്ഞ തുള്ളിനന സംവിധാനമൊരുക്കിയതിനെത്തുടർന്നാണ്. മഴവെള്ള സംഭരണിയിൽ നിന്നു ഡ്രിപ്ടേപ്പുകളിലേക്ക് ഒഴുകുന്ന ഈ സംവിധാനത്തിൽ മോട്ടോർ പമ്പിന്റെ ആവശ്യമില്ല. 100 ചതുരശ്രമീറ്റർ സ്ഥലത്തു നനസൗകര്യമൊരുക്കാനുള്ള കിറ്റിന് ചെലവായത് 840 രൂപ മാത്രം. ടെറസിൽ 120 ഗ്രോ ബാഗുകളിലായാണ് പച്ചക്കറിക്കൃഷി. പാവൽ, വെണ്ട, പടവലം, പയർ, മുളക് എന്നിവയാണ് പ്രധാന വിളകൾ. മിനിസെറ്റ് രീതിയിൽ ചേനയും ഗ്രോബാഗിൽ വളർത്തുന്നു. (ചേനയുടെ ചെറിയ കഷണങ്ങൾ വിത്തായി ഉപയോഗിക്കുന്ന രീതിയാണ് മിനിസെറ്റ്). തമിഴ്നാട് കാർഷിക സർവകലാശാലയിൽനിന്നുള്ള നുട്രിയന്റ് പെല്ലറ്റുകൾ ഗ്രോബാഗുകളിൽ വളമായി പരീക്ഷിച്ചുവരുന്നു.
വായിക്കാം ഇ - കർഷകശ്രീ
കൃഷിയിൽ സാങ്കേതിക പിന്തുണയ്ക്കൊപ്പം ചെലവു കുറഞ്ഞ തുള്ളിനന സംവിധാനം, മഴമറ, ജൈവ, ജീവാണുവളങ്ങൾ, ജൈവ കീടനാശിനികൾ എന്നിവയും ലഭ്യമാക്കിക്കൊണ്ടാണ് സദാനന്ദപുരത്തെ കൃഷി സമ്പ്രദായ ഗവേഷണകേന്ദ്രം കർഷകരെ ഈ പദ്ധതിയിലേക്ക് ആകർഷിച്ചത്. പെരിനാട് പഞ്ചായത്തിൽ നെല്ലും കിഴങ്ങുവർഗങ്ങളും മാത്രം പതിവായി കൃഷി ചെയ്തുവന്നിരുന്ന ചന്ദ്രശേഖരപിള്ള പച്ചക്കറിക്കൃഷി കൂടി ആരംഭിച്ചത് ചെലവു കുറഞ്ഞ തുള്ളിനന സംവിധാനമൊരുക്കിയതിനെത്തുടർന്നാണ്. മഴവെള്ള സംഭരണിയിൽ നിന്നു ഡ്രിപ്ടേപ്പുകളിലേക്ക് ഒഴുകുന്ന ഈ സംവിധാനത്തിൽ മോട്ടോർ പമ്പിന്റെ ആവശ്യമില്ല. 100 ചതുരശ്രമീറ്റർ സ്ഥലത്തു നനസൗകര്യമൊരുക്കാനുള്ള കിറ്റിന് ചെലവായത് 840 രൂപ മാത്രം. ടെറസിൽ 120 ഗ്രോ ബാഗുകളിലായാണ് പച്ചക്കറിക്കൃഷി. പാവൽ, വെണ്ട, പടവലം, പയർ, മുളക് എന്നിവയാണ് പ്രധാന വിളകൾ. മിനിസെറ്റ് രീതിയിൽ ചേനയും ഗ്രോബാഗിൽ വളർത്തുന്നു. (ചേനയുടെ ചെറിയ കഷണങ്ങൾ വിത്തായി ഉപയോഗിക്കുന്ന രീതിയാണ് മിനിസെറ്റ്). തമിഴ്നാട് കാർഷിക സർവകലാശാലയിൽനിന്നുള്ള നുട്രിയന്റ് പെല്ലറ്റുകൾ ഗ്രോബാഗുകളിൽ വളമായി പരീക്ഷിച്ചുവരുന്നു.

ചാക്കോ ലൂക്കോസും കുടുംബവും കൃഷിയിടത്തിൽ...
വീട്ടാവശ്യത്തിനുള്ള ഭക്ഷ്യവിളകളെല്ലാംതന്നെ നിലവും പറമ്പും ഉൾപ്പെടെ രണ്ടേക്കറോളം വരുന്ന കൃഷിയിടത്തിലുണ്ട്. ഇവയിൽ നെല്ലും വാഴയും കിഴങ്ങുവർഗങ്ങളും വാണിജ്യാടിസ്ഥാനത്തിലും കൃഷി ചെയ്യുന്നുണ്ട്. പശുവളർത്തലുള്ളതിനാൽ പാൽ വാങ്ങേണ്ടതില്ല. ചാണകം കൃഷിക്കു വളമായും ബയോഗ്യാസ് ഉൽപാദനത്തിനും പ്രയോജനപ്പെടുത്തുന്നു. രോഗ, കീട ബാധകൾക്കെതിരെ മുമ്പ് രാസ ഉപാധികൾ പ്രയോഗിച്ചിരുന്നുവെന്നു ചന്ദ്രശേഖരൻ നായർ. ഇപ്പോൾ സദാനന്ദപുരം കേന്ദ്രത്തിൽനിന്നു ലഭിക്കുന്ന സ്യൂഡോമോണാസ്, പിജിപിആർ, വേപ്പു–സോപ്പു ലായനി, മത്തി–ശർക്കര മിശ്രിതം, കെണികൾ എന്നിവയാണ് ഉപയോഗിക്കുന്നത്.

മട്ടുപ്പാവിൽ ഗ്രോബാഗ് കൃഷി...
മഴമറക്കൃഷിയും വെർട്ടിക്കൽ ഫാമിങ്ങും വഴി പ്രതികൂല കാലാവസ്ഥയെയും സ്ഥലപരിമിതിയെയും അതിജീവിക്കുകയാണ് എഴുകോൺ പഞ്ചായത്തിലെ ഇന്ദിരയെന്ന വീട്ടമ്മ. കരനെൽക്കൃഷിക്കു പുറമേ ചോളം, കപ്പലണ്ടി, കൂർക്ക, ശീതകാല പച്ചക്കറികൾ, മിനിസെറ്റ് രീതിയിൽ ചേന എന്നിവയും കൃഷി ചെയ്യുന്ന ഇന്ദിരയ്ക്ക് ആട്, കോഴി, മുയൽവളർത്തലുമുണ്ട്. പക്ഷിമൃഗാദികൾക്കു തീറ്റയ്ക്കായി പുല്ലും അസോളയും വളർത്തുന്നു. ഇലവർഗങ്ങളാണ് വെർട്ടിക്കൽ ഫാമിങ്ങ് രീതിയിൽ കൃഷി ചെയ്യുന്നത്.

ഡോ: രാധാഭായി മട്ടുപ്പാവിലെ അടുക്കളത്തോട്ടത്തിൽ...
തെങ്ങുകൾക്കു മതിയായ പരിചരണം മുമ്പു നൽകിയിരുന്നില്ലെന്നു ഷൈജു. എന്നാൽ ഇടവിളക്കൃഷി തുടങ്ങിയപ്പോൾ തെങ്ങിൻതടങ്ങളിൽ പുതയിട്ടു ശരിയായ വളപ്രയോഗം കൂടിയായപ്പോൾ വിളവ് 30–40 ശതമാനം കണ്ടു വർധിച്ചതായി ഷൈജു പറയുന്നു.
പറമ്പിൽ വാഴയും വയലിൽ നെല്ലും ഇതായിരുന്നു തലവൂർ പഞ്ചായത്തിലെ ഡാനിയേൽ വർഗീസ് വർഷങ്ങളായി അനുവർത്തിച്ചുവന്ന രീതി. എന്നാൽ പദ്ധതിയിൽ ഭാഗഭാക്കായതോടെ കിഴങ്ങുവർഗങ്ങൾ, പച്ചക്കറികൾ, ഇഞ്ചി, മഞ്ഞൾ എന്നിവ വാഴയ്ക്ക് ഇടവിളകളായി. മഴമറയിൽ പയർ, ചീര, പാവൽ, തക്കാളി എന്നിവ കൃഷി ചെയ്യുന്നു. വേനൽക്കാലത്തു പച്ചക്കറികൾക്കായി തുള്ളിനന സംവിധാനമൊരുക്കിയിട്ടുണ്ട്.

ചന്ദ്രശേഖരപിള്ളയുടെ പുരയിടത്തിലെ പച്ചക്കറിക്കൃഷി...
ചാത്തന്നൂരിലെ ചാക്കോ ലൂക്കോസ്, മൺറോത്തുരുത്തിലെ ബിജു, കരവാളൂരിലെ അബ്ദുൾ കരീം, പടിഞ്ഞാറേ കല്ലട കരോളിമുക്കിൽ വിജൻപിള്ള, ചാവറ തെക്കുംഭാഗം ബീന എന്നിവരൊക്കെ ഗ്രാമങ്ങളിൽ പരമ്പരാഗതമായി തുടർന്നുവന്ന കൃഷി സദാനന്ദപുരം കേന്ദ്രത്തിന്റെ പിന്തുണയോടെ ബഹുവിള, സമ്മിശ്ര സമ്പ്രദായത്തിലേക്കു വിപുലീകരിക്കുകയാണ് ചെയ്തതെങ്കിൽ നഗരത്തിനു നടുവിലുള്ള വീടിന്റെ മട്ടുപ്പാവിൽ അടുക്കളത്തോട്ടമൊരുക്കുകയാണ് ഡോ: രാധാഭായി. കൊല്ലം താലൂക്കാശുപത്രിക്കു സമീപമുള്ള 'അനുപമ'യുടെ മട്ടുപ്പാവിൽ ചട്ടിയിലും ചാക്കിലും ഗ്രോബാഗുകളിലുമായി സാധാരണ പച്ചക്കറികൾ മുതൽ ബീറ്റ്റൂട്ടും പാലക്കുംവരെ വളരുന്നു. ചെടികൾ നനയ്ക്കാൻ തുള്ളിനന സംവിധാനം ഒരുക്കിയിട്ടുണ്ട്.
ബയോഗ്യാസ് സ്ലറി, കമ്പോസ്റ്റ്, ചാണകപ്പൊടി, പുളിപ്പിച്ച പിണ്ണാക്ക് എന്നിവയാണ് വളമായി ഉപയോഗിക്കുന്നത്. കീട, രോഗങ്ങൾക്കെതിരെ സ്യൂഡോമോണാസ്, പിജിപിആർ, വേപ്പു–സോപ്പു ലായനി, കെണികൾ എന്നിവയും. ഇവയൊക്കെ സദാനന്ദപുരത്തുനിന്നു ലഭ്യമായതുകൊണ്ടാണ് തനിക്കു ജൈവരീതിയിൽ അടുക്കളത്തോട്ടം പരിപാലിക്കാനാകുന്നതെന്ന് ഡോ: രാധാഭായി പറയുന്നു. മയ്യനാട് ഉഷസ്സിലെ ശ്രീധരൻപിള്ളയും കോട്ടത്തലയിലെ സോമനാഥനുമൊക്കെ ഈ പദ്ധതിപ്രകാരം അടുക്കളത്തോട്ടമൊരുക്കിയവരാണ്. ഇവരുടെ മാതൃകാത്തോട്ടങ്ങൾ ഇനി ഒട്ടേറെപ്പേർക്ക് പ്രചോദനമാകുമെന്ന പ്രതീക്ഷയിലാണ് സദാനന്ദപുരം ഗവേഷണകേന്ദ്രം.
ഡോ. ഷീബ റെബേക്ക ഐസക്, കാർഷിക കോളജ്, വെള്ളായണി ഫോൺ: 9447784771
No comments:
Post a Comment