കൗതുകമുയർത്തി ഭീമൻകൊഞ്ച്

മുക്കാൽ കിലോയോളം തൂക്കമുള്ള ആറ്റുകൊഞ്ചിന്റെ കൊമ്പിനും കാലിനും ഒന്നരയടിയോളം നീളമുണ്ട്. കൂർത്ത കൊമ്പിന് അറക്കവാളിനേക്കാൾ ബലം. കർണാടകയിൽ ഇത്തരം മൽസ്യത്തിന് ആവശ്യക്കാരില്ല. കബനിയിൽ ഇപ്പോൾ പലർക്കും ഇത്തരം കൊഞ്ചിനെ കിട്ടുന്നുണ്ട്. വയനാട്ടിലെ കുളങ്ങളിൽ വളർത്താൻ നിക്ഷേപിച്ച ആറ്റുകൊഞ്ചാണ് മഴക്കാലത്ത് കുളത്തിൽ നിന്ന് പുറത്തു ചാടി പുഴയിലെത്തിയതെന്നു പറയുന്നു. പുഴയോരങ്ങളിലെ മൽസ്യക്കുളങ്ങൾ മഴക്കാലത്ത് നിറഞ്ഞു കവിയും ഈ സമയത്ത് വളർത്തു മൽസ്യം പുഴയിലെത്തും.
പനമരത്ത് ഒരു കർഷകന്റെ കുളത്തിൽ വെള്ളം കയറി ആയിരത്തോളം ആറ്റുകൊഞ്ച് നഷ്ടപ്പെട്ടിരുന്നു. വിവിധ ഭാഗങ്ങളിൽ നിന്ന് പലപ്പോഴായി പുഴയിലെത്തിയ മൽസ്യമാണ് അവിടെ വളർന്ന് വലുതാകുന്നത്. ഉപ്പുവെള്ളത്തിലാണ് കൊഞ്ച് മുട്ടയിടുന്നത്. കായലും കടലും ചേരുന്ന ഭാഗത്ത് മാത്രമേ ഇവയെ കാണാറുള്ളു. ഉപ്പ് ജലത്തിൽ മുട്ടയിടുന്ന കൊഞ്ച് കായൽ ജലത്തിലാണ് വളരുക.ഇങ്ങനെ കഴിയുന്ന മൽസ്യമാണ് വഴി തെറ്റി കായലും കടലുമില്ലാതെ കലക്കവെള്ളം നിറഞ്ഞ കബനിയിലെത്തി വളർന്നു വലുതാകുന്നത്.
No comments:
Post a Comment