Tuesday, 6 December 2016

റബ്കോയുടെ ജൈവകൃഷി ; മികച്ച വിളവിന്റെ പൂക്കാലം

organic-farming-by-rubco
ഫാക്ടറിയിലെ മാലിന്യങ്ങൾ‌ കൊണ്ടു റബ്കോ നടത്തിയ ജൈവകൃഷിക്കു നൂറുമേനിയുടെ വിളവ്. കോട്ടയം പാമ്പാടി റബ്കോ മാട്രസ് ഫാക്ടറിയിലെ കിടക്ക നിർമാണത്തിനു ശേഷം പുറന്തള്ളുന്ന ചകിരിയുടെ മാലിന്യങ്ങളാണു പ്രധാനമായും ജൈവകൃഷിക്ക് ഉപയോഗിച്ചത്. കോളിഫ്ളവർ, കാബേജ്, വെണ്ട വഴുതന, ചീര, പച്ചമുളക് തുടങ്ങിയ പച്ചക്കറികളാണു ഫാക്ടറി പരിസരത്തു കൃഷിചെയ്തത്. ജീവനക്കാരുടെ നേതൃത്വത്തിലായിരുന്നു കൃഷി.

മെത്ത നിർമിക്കുന്ന ബയർ ഷീറ്റ് ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന ചകിരിയുടെ മാലിന്യങ്ങളും ബർണർ കത്തിക്കുന്ന വിറകിന്റെ ചാരവുമാണു കൃഷിക്ക് ഉപയോഗിച്ചത്.ചാരത്തിന്റെയും ചകിരിയുടെയും പിഎച്ച് ലെവൽ റബർ ബോർഡിന്റെ കേന്ദ്ര ഗവേഷണ കേന്ദ്രമായ പുതുപ്പള്ളിയിൽ പരിശോധന നടത്തിയിരുന്നു. ഇതിൽ പിഎച്ച് ലെവൽ ഏഴ് എന്നു കണ്ടെത്തി. ഇതു കൃഷിക്ക് അനുയോജ്യമാണെന്നു കണ്ടെത്തിയതിനെ തുടർന്നാണു കൃഷി ആരംഭിച്ചത്. തെങ്ങിൻ തോപ്പുകളിലും പരിക്ഷണാടിസ്ഥാനത്തിൽ ഇവ വളമായി ചെയ്തിട്ടുണ്ട്. പാമ്പാടി പീപ്പിൾ അഗ്രികൾച്ചറൽ സൊസൈറ്റിയുടെ സാങ്കേതിക സഹായത്തോടെ ആയിരുന്നു കൃഷി.

മികച്ച വിളവാണു പച്ചക്കറി കൃഷിക്കു ലഭിച്ചതെന്നു നേതൃത്വംനൽകിയ കെ.കെ. ജോർജ് പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ, ഫാക്ടറി ജനറൽ മാനേജർ എ. മോഹനകൃഷ്ണനു പച്ചക്കറി നൽകി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.



No comments:

Post a Comment