വിലയുണ്ട്; വിളവില്ല

ഇക്കാരണത്താൽ പെടി അരിച്ചാണു സഹകരണ സംഘങ്ങളുടെ സംഭരണ കേന്ദ്രങ്ങളിൽപോലും ഇപ്പോൾ വാങ്ങുന്നത്. ഇക്കാരണത്താൽ യാർഥ വില കർഷകർക്കു ലഭിക്കുന്നില്ല. 20 വർഷങ്ങൾക്കു മുൻപു ഹൈറേഞ്ചിലുണ്ടായിരുന്ന കുരുമുളകു സീസൺ ഇന്നില്ല. അക്കാലത്തു രണ്ടു മാസക്കാലത്തോളം തുടർച്ചയായി രാത്രികാലത്തു ലോറിയിൽ കരുമുളകു കയറ്റി കൊച്ചിയിലേയ്ക്ക് അയച്ചിരുന്നുവെന്നു മുതിർന്ന കച്ചവടക്കാർ ഓർക്കുന്നു.
മുൻകാലങ്ങളെ അപേക്ഷിച്ചു കുരുമുളകു കൃഷിക്ക് ഇപ്പോൾ കീടരോഗങ്ങൾ കുറവായതിനാലും കഴിഞ്ഞ മൂന്നു വർഷങ്ങളായി മെച്ചപ്പെട്ട വിലയുള്ളതിനാലും നിരവധി കർഷകരിപ്പോൾ കുരുമുളകു കൃഷിയിലേയ്ക്കു തിരിഞ്ഞിട്ടുണ്ട്. എന്നാൽ, ഉദ്ദേശിച്ച വിളവു ലഭിക്കാത്ത സാഹചര്യത്തിൽ നിരാശയിലാണു കരുമുളക് കർഷരിപ്പോൾ.
No comments:
Post a Comment