എണ്ണി 123 ദിവസം; നെൽകൃഷിയിൽ വിജയം ആഘോഷിച്ച് പരിയും കുടുംബവും

വിത്ത് വിതറി 123 ദിവസം കൊണ്ട് കോഴിക്കോട് കോവൂർ എംഎൽഎ റോഡിൽ മാക്കണഞ്ചേരി പാലപ്പറമ്പത്ത് വീട്ടിൽ എം. പരിയുടെ 15 സെന്റിലെ നെൽക്കൊയ്ത്തു. രണ്ട് ഇതര സംസ്ഥാന തൊഴിലാളികളും പരിയുടെ ഭാര്യ ഖദീജയുമാണ് കൊയ്ത്തു നടത്തിയത്. 75 കിലോ നെല്ലാണ് ഇവർ കൊയ്തെടുത്തത്. നെൽകൃഷി വേരറ്റുപോകുന്ന നമ്മുടെ നാട്ടിൽ നൂറുമേനി വിജയമാണ് നഗരത്തിൽ താമസിക്കുന്ന ഈ ദമ്പതികൾ കൊയ്തെടുത്തത്.
വിത്ത് വിതച്ച ശേഷം ദിവസവും നനയ്ക്കുമായിരുന്നു, ആ സമയത്ത് മഴ അനുകൂലമായും വന്നു. അങ്ങനെ വിത്ത് വിതറി 123 ദിവസത്തിനു ശേഷം കൊയ്ത്തും നടന്നു. സാധാരണഗതിയിൽ 125 ദിവസം കഴിഞ്ഞാണ് കൊയ്ത്ത് നടത്താറെന്നു പരി പറഞ്ഞു. കൃഷിഭവനിൽ നിന്ന് വാങ്ങിയ വിത്താണ് ഉപയോഗിച്ചത്. പരി തന്റെ പറമ്പിൽ നെൽകൃഷി നടത്താൻ പോകുന്നെന്നറിഞ്ഞപ്പോൾ പലരും കളിയാക്കിയിരുന്നു. അരയേക്കർ സ്ഥലത്ത് വീടിന്റെ മുന്നിലെ 15 സെന്റിലാണ് കൃഷി നടത്തിയത്.
എല്ലാ ദിവസവും അതിരാവിലെയും വൈകിട്ടും നനയ്ക്കും. ചുറ്റുമതിൽ ഉള്ളതിനാൽ ഈ കൃഷിയെ കുറിച്ച് ആരും അറിഞ്ഞില്ല. മാത്രമല്ല ഇത് രണ്ടാം തവണയാണ് പരിയും ഭാര്യയും നെൽകൃഷി വിളവെടുക്കുന്നത്. നാട്ടിൻപുറങ്ങളിൽ ഇത്തരത്തിലുള്ള നെൽകൃഷി നടത്തുന്നത് സാധാരണയാണ് എന്നാൽ, നഗരത്തിൽ അതും വീടിനു മുറ്റത്ത് നെൽ നട്ട് വിളവെടുക്കുന്നത് ചുരുക്കമാണ്.
പലയിടത്തും നെൽകൃഷി പരാജയമാകുമ്പോൾ ചുരുങ്ങിയ സ്ഥലമുള്ളവർ ഇത്തരത്തിൽ കൃഷി ചെയ്യുന്നത് പ്രോൽസാഹിപ്പിക്കേണ്ടതാണ്. നെല്ല് വിളവെടുപ്പിനു പാകമായിട്ടുണ്ടെന്നു കൃഷിഭവനിൽ അറിയിച്ചിട്ടും ഇതുവരെയും ആരും വന്നില്ലെന്ന പരാതിയും ഈ വീട്ടുകാർക്കുണ്ട്.
വിത്ത് വിതച്ച ശേഷം ദിവസവും നനയ്ക്കുമായിരുന്നു, ആ സമയത്ത് മഴ അനുകൂലമായും വന്നു. അങ്ങനെ വിത്ത് വിതറി 123 ദിവസത്തിനു ശേഷം കൊയ്ത്തും നടന്നു. സാധാരണഗതിയിൽ 125 ദിവസം കഴിഞ്ഞാണ് കൊയ്ത്ത് നടത്താറെന്നു പരി പറഞ്ഞു. കൃഷിഭവനിൽ നിന്ന് വാങ്ങിയ വിത്താണ് ഉപയോഗിച്ചത്. പരി തന്റെ പറമ്പിൽ നെൽകൃഷി നടത്താൻ പോകുന്നെന്നറിഞ്ഞപ്പോൾ പലരും കളിയാക്കിയിരുന്നു. അരയേക്കർ സ്ഥലത്ത് വീടിന്റെ മുന്നിലെ 15 സെന്റിലാണ് കൃഷി നടത്തിയത്.
എല്ലാ ദിവസവും അതിരാവിലെയും വൈകിട്ടും നനയ്ക്കും. ചുറ്റുമതിൽ ഉള്ളതിനാൽ ഈ കൃഷിയെ കുറിച്ച് ആരും അറിഞ്ഞില്ല. മാത്രമല്ല ഇത് രണ്ടാം തവണയാണ് പരിയും ഭാര്യയും നെൽകൃഷി വിളവെടുക്കുന്നത്. നാട്ടിൻപുറങ്ങളിൽ ഇത്തരത്തിലുള്ള നെൽകൃഷി നടത്തുന്നത് സാധാരണയാണ് എന്നാൽ, നഗരത്തിൽ അതും വീടിനു മുറ്റത്ത് നെൽ നട്ട് വിളവെടുക്കുന്നത് ചുരുക്കമാണ്.
പലയിടത്തും നെൽകൃഷി പരാജയമാകുമ്പോൾ ചുരുങ്ങിയ സ്ഥലമുള്ളവർ ഇത്തരത്തിൽ കൃഷി ചെയ്യുന്നത് പ്രോൽസാഹിപ്പിക്കേണ്ടതാണ്. നെല്ല് വിളവെടുപ്പിനു പാകമായിട്ടുണ്ടെന്നു കൃഷിഭവനിൽ അറിയിച്ചിട്ടും ഇതുവരെയും ആരും വന്നില്ലെന്ന പരാതിയും ഈ വീട്ടുകാർക്കുണ്ട്.
No comments:
Post a Comment