കാലാവസ്ഥ മാറ്റം: കാപ്പിക്കർഷകർക്ക് ഇരുട്ടടി

ഹൈറേഞ്ചിൽ പൂത്തുനിൽക്കുന്ന കാപ്പിച്ചെടി....
കാലംതെറ്റിയ കാലാവസ്ഥ ഇടുക്കി ഹൈറേഞ്ചിലെ കാപ്പിക്കർഷകർക്ക് ഇരുട്ടടിയാകുന്നു. ഒരാഴ്ച മുൻപു ലഭിച്ച മഴയിൽ കാപ്പികൾ വ്യാപകമായി പൂവിട്ടത് അടുത്ത സീസണിൽ വിളവുകുറയുന്നതിനു കാരണമാകുമെന്നാണു വിലയിരുത്തൽ.
സാധാരണയായി ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണു കാപ്പിച്ചെടികൾ പൂവിടുന്നത്. ആ സമയത്ത് കാലാവസ്ഥ അനുകൂലമാകുകയും നവംബർ മുതൽ ജനുവരിവരെയുള്ള കാലയളവിൽ വിളവെടുപ്പിനു പാകമാകുകയും ചെയ്യുകയാണു പതിവ്. എന്നാൽ ഇത്തവണ കാലാവസ്ഥയിലുണ്ടായ വ്യതിയാനം എല്ലാ കൃഷികളെയും ദോഷകരമായി ബാധിക്കുകയാണ്. ഇടയ്ക്കുള്ള മഴയും തുടർന്നു കനത്ത ചൂടും അനുഭവപ്പെടുന്ന സ്ഥിതിയാണുള്ളത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ശക്തമായ ചൂട് അനുഭവപ്പെട്ടതു കാപ്പിക്കർഷകർക്കു തിരിച്ചടിയായിരുന്നു. അന്നു വിളവെടുപ്പിനുശേഷം ഉണ്ടായ പൂക്കൾ കരിഞ്ഞുണങ്ങുകയായിരുന്നു. ഇത്തവണ വിളവു കുറയാൻ അതു കാരണമായിട്ടുണ്ട്. ഇതിനിടെയാണു കാലാവസ്ഥ വീണ്ടും വില്ലനായി എത്തുന്നത്.
ജില്ലയിൽ കാപ്പി കൃഷി ചെയ്യുന്ന നൂറ്റൻപതോളം വൻകിട എസ്റ്റേറ്റുകളും ഇരുപതിനായിരത്തോളം ചെറുകിട കർഷകരുമാണുള്ളത്. ഒരു സീസണിൽ ഒറ്റത്തവണ ലഭിക്കുന്ന വിളവിനെ ആശ്രയിച്ചു കഴിയുന്ന കർഷകർക്കാണു കാലാവസ്ഥ വെല്ലുവിളിയാകുന്നത്. പലരും ഈ കൃഷിയോടു വിടപറഞ്ഞിട്ടും ഈ മേഖലയുടെ നിലനിൽപിന് ആവശ്യമായ യാതൊരു പദ്ധതികളും ഉണ്ടാകുന്നില്ല.
1990-92 കാലഘട്ടത്തിൽ 125 രൂപ വരെ എത്തിയ വിലയിൽ ഇപ്പോഴും കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. ഇതിനിടെ കേവലം 20 രൂപയിലേക്കു വില കൂപ്പുകുത്തിയ അവസരങ്ങളുമുണ്ട്. ഈ വർഷം ആദ്യം 100 രൂപയായിരുന്നു കാപ്പിക്കുരുവിന്റെ വില. ഉൽപാദനത്തിലുണ്ടായ കുറവുമൂലം ഇപ്പോൾ വിലയിൽ നേരിയ മുന്നേറ്റം പ്രകടമായിട്ടുണ്ട്. നിലവിൽ 126-135 രൂപയാണു വില. വളത്തിന്റെയും കീടനാശിനികളുടെയും വിലയും തൊഴിലാളികളുടെ കൂലിയും പതിൻമടങ്ങായി വർധിച്ചിട്ടും ഉൽപന്നത്തിന്റെ വില ഭേദപ്പെട്ടനിലയിലേക്ക് ഉയരാത്തതു കർഷകരെ നിരാശയിലാക്കുന്നു.
എല്ലാ കൃഷികളും ഉണങ്ങിക്കരിയുന്നതിന്റെ വക്കിലാണ്. ഇതിനിടെ ലഭിക്കുന്ന മഴ കർഷകർക്കു നേരിയ ആശ്വാസം നൽകിയിരുന്നെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.
സാധാരണയായി ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണു കാപ്പിച്ചെടികൾ പൂവിടുന്നത്. ആ സമയത്ത് കാലാവസ്ഥ അനുകൂലമാകുകയും നവംബർ മുതൽ ജനുവരിവരെയുള്ള കാലയളവിൽ വിളവെടുപ്പിനു പാകമാകുകയും ചെയ്യുകയാണു പതിവ്. എന്നാൽ ഇത്തവണ കാലാവസ്ഥയിലുണ്ടായ വ്യതിയാനം എല്ലാ കൃഷികളെയും ദോഷകരമായി ബാധിക്കുകയാണ്. ഇടയ്ക്കുള്ള മഴയും തുടർന്നു കനത്ത ചൂടും അനുഭവപ്പെടുന്ന സ്ഥിതിയാണുള്ളത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ശക്തമായ ചൂട് അനുഭവപ്പെട്ടതു കാപ്പിക്കർഷകർക്കു തിരിച്ചടിയായിരുന്നു. അന്നു വിളവെടുപ്പിനുശേഷം ഉണ്ടായ പൂക്കൾ കരിഞ്ഞുണങ്ങുകയായിരുന്നു. ഇത്തവണ വിളവു കുറയാൻ അതു കാരണമായിട്ടുണ്ട്. ഇതിനിടെയാണു കാലാവസ്ഥ വീണ്ടും വില്ലനായി എത്തുന്നത്.
ജില്ലയിൽ കാപ്പി കൃഷി ചെയ്യുന്ന നൂറ്റൻപതോളം വൻകിട എസ്റ്റേറ്റുകളും ഇരുപതിനായിരത്തോളം ചെറുകിട കർഷകരുമാണുള്ളത്. ഒരു സീസണിൽ ഒറ്റത്തവണ ലഭിക്കുന്ന വിളവിനെ ആശ്രയിച്ചു കഴിയുന്ന കർഷകർക്കാണു കാലാവസ്ഥ വെല്ലുവിളിയാകുന്നത്. പലരും ഈ കൃഷിയോടു വിടപറഞ്ഞിട്ടും ഈ മേഖലയുടെ നിലനിൽപിന് ആവശ്യമായ യാതൊരു പദ്ധതികളും ഉണ്ടാകുന്നില്ല.
1990-92 കാലഘട്ടത്തിൽ 125 രൂപ വരെ എത്തിയ വിലയിൽ ഇപ്പോഴും കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. ഇതിനിടെ കേവലം 20 രൂപയിലേക്കു വില കൂപ്പുകുത്തിയ അവസരങ്ങളുമുണ്ട്. ഈ വർഷം ആദ്യം 100 രൂപയായിരുന്നു കാപ്പിക്കുരുവിന്റെ വില. ഉൽപാദനത്തിലുണ്ടായ കുറവുമൂലം ഇപ്പോൾ വിലയിൽ നേരിയ മുന്നേറ്റം പ്രകടമായിട്ടുണ്ട്. നിലവിൽ 126-135 രൂപയാണു വില. വളത്തിന്റെയും കീടനാശിനികളുടെയും വിലയും തൊഴിലാളികളുടെ കൂലിയും പതിൻമടങ്ങായി വർധിച്ചിട്ടും ഉൽപന്നത്തിന്റെ വില ഭേദപ്പെട്ടനിലയിലേക്ക് ഉയരാത്തതു കർഷകരെ നിരാശയിലാക്കുന്നു.
എല്ലാ കൃഷികളും ഉണങ്ങിക്കരിയുന്നതിന്റെ വക്കിലാണ്. ഇതിനിടെ ലഭിക്കുന്ന മഴ കർഷകർക്കു നേരിയ ആശ്വാസം നൽകിയിരുന്നെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.
No comments:
Post a Comment